Monday 26 November 2012

സമാധാനത്തിനുള്ള നോബല്‍ സമ്മാനം 2011

2011 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്നു പേര്‍ക്കായി കൊടുത്തു, ലൈബീറിയക്കാരായ  Ellen Johnson Sirleaf  ഉം  Leymah Gbowee  പിന്നെ യെമന്‍ കാരിയായ Tawakul Karman .  ഇവര്‍ മൂന്നു പേരും സ്ത്രീകളുടെ സുരക്ഷിതത്ത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി സമാധാനപൂര്‍ണമായ മുന്നേറ്റങ്ങള്‍ നയിക്കുന്നവരാണ്‌. ജേതാക്കളെ പ്രക്യാപിച്ചുകൊണ്ട് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി പറഞ്ഞത് ഇങ്ങനെയാണ്, "സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വികസനത്തില്‍  സാധീനം ചെലുത്താന്‍ സ്ത്രീക്കും പുരുഷനെപ്പോലെ തുല്യമായ അവസരങ്ങള്‍ കിട്ടണം. എങ്കില്‍ മാത്രമേ ജനാധിപത്യവും സ്ഥായിയായ സമാധാനവും ലോകത്തിനു കൈവരിക്കാന്‍ സാധിക്കു".

Ellen Johnson Sirleaf:
ഹാര്‍വാര്‍ഡു സര്‍വകലാശാലയില്‍ നിന്ന് പൊതു ഭരണത്തില്‍ മാസ്റെര്‍സ് ബീരുധം നേടിയ Ellen Johnson Sirleaf, സാമുവേല്‍ ഡോയീയുടെ ക്രൂരമായ ഭരണത്തിന്‍ കീഴില്‍ ജയില്‍വാസവും ബാലാല്‍സംഗ ശ്രമവും അതിജീവിച്ഛവരാണ്. 2004 ലെ തിരഞ്ഞെടുപ്പില്‍ ലൈബീരിയയുടെ പ്രസിഡന്റായി. അങ്ങനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആഫ്രിക്കയിലെ ആദ്യത്തെ വനിതയായി ഇവര്‍. തുടര്‍ന്ന് തകര്‍ന്നു പോയ ഒരു രാഷ്ട്രത്തെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധ പ്രാഥമിക വിദ്യാഭ്യാസം നടപ്പാക്കി. സ്ത്രീകളുടെ സ്വത്തും ചാരിത്രവും സംരക്ഷിക്കനുതകുന്ന നിയമങ്ങള്‍ ശക്തമാക്കി.

Leymah Gbowee:
ലൈബീരിയക്കാരിതന്നെയായ  Leymah Gbowee ഒരു സാമൂഹിക പ്രവര്‍ത്തകയായിരുന്നു. 2002 ല്‍ ഒരു ഫുട്ബോള്‍ ഗ്രവുണ്ടില്‍ സമാധാനത്തിനു വേണ്ടി സ്ത്രീകളുടെ കൂട്ട പ്രാര്‍ത്ഥന സംഘടിപ്പിച്ചു. തുടര്‍ന്ന് ഇതൊരു സ്ഥിരമായ ഏര്‍പ്പാടായി. ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുക്കുന്ന പട്ടാളക്കാര്‍ അതെ വഴി പോകുമ്പോള്‍ ഈ സ്ത്രീകള്‍ക്ക് നേരെ വെടിവെക്കാറുണ്ടായിരുന്നു പക്ഷെ ഇതൊന്നും അവരെ തളര്‍ത്തിയില്ല. സമാധാന ചര്‍ച്ചകള്‍ നടക്കുന്ന കെട്ടിടത്തെ വളഞ്ഞുകൊണ്ട് സമാധാന ഉടമ്പടി ഒപ്പു വെക്കുന്നതുവരെ Leymah Gbowee യുടെ നേതൃത്തത്തില്‍ സ്ത്രീകള്‍ നേതാക്കളില്‍ സമ്മര്‍ദം ചെലുത്തി. മാത്രമോ കൂട്ടബലാല്‍സംഗം സാര്‍വതികമായ ആഭ്യന്തര യുദ്ധം അവസാനിക്കുന്നത് വരെ തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് ലൈഗീകത നിഷേധിക്കണമെന്നും ലൈബീരിയയിലെ സ്ത്രീകളെ അവര്‍ ഉപദേശിച്ചു.

Tawakkul Karman:

യമന്‍ കാരിയായ ഒരു പത്ര പ്രവര്‍ത്തകയാണ് Tawakkul Karman. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ഇവര്‍ തുടര്‍ന്ന് യമനിലെ മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ മുഖ മുദ്രയാവുകയായിരുന്നു. ഒടുവില്‍ സ്വേചാതിപതിയായ അലി അബ്ദുള്ള സാലേഹ് അധികാരം വിട്ടോഴിയെണ്ടിവന്നു. പല തവണ ജയില്‍വാസം അനുഭവിക്കുകയും വധശ്രമത്തെ അതിജീവിക്കുകയും ചെയ്തവരാണിവര്‍. സ്ത്രീ പതിഷേധക്കാര്‍ പുരുഷന്മാരുമായി ഇടകലരുന്നു എന്ന സാലീഹിന്റെ അഭിപ്രായത്തോട് പ്രതികരിച്ചത് 10 ,000 ത്തോളം സ്ത്രീകള്‍ ഈ വനിതയുടെ നേതൃത്തത്തില്‍ റോഡില്‍ ജാഥ നടത്തിക്കൊണ്ടാണ്.
110 വര്‍ഷത്തെ നോബല്‍ സമ്മാന ചരിത്രത്തില്‍ ഈ മൂന്നു പേര്‍ ഉള്‍പടെ ആകെ 15 സ്ത്രീകള്‍ക്കാണ് സമാധാനത്തിനുള്ള ബഹുമതി ലഭിക്കുന്നത്. ഈ മൂന്നു വനിതകളെ തിരഞ്ഞെടുത്തതിന്റെ രാഷ്ട്രീയത്തില്‍ സംശയമുള്ളവര്‍ പോലും ഈ ധീര വനിതകളുടെ അര്‍ഹതയെ ചോദ്യം ചെയ്യുന്നില്ല.

1 comment:

  1. ഒന്നും ചോദ്യം ചെയ്യാനില്ലല്ലോ ആര്‍ക്കും....

    മൂവര്‍ക്കും അഭിവാദനങ്ങള്‍...ഈ പോസ്റ്റിട്ട ബൈജുവിനും...

    ReplyDelete